Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bird Flu

Kottayam

പക്ഷിപ്പനി: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ഉദയനാപുരം പഞ്ചായത്ത്

വൈക്കം: ഉദയനാപുരം പഞ്ചായത്തിൽ പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പഞ്ചായത്ത് മൃഗസംരക്ഷണവകുപ്പിന്‍റെ സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.

പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിഫാമിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴി, താറാവ് വളർത്തൽ കേന്ദ്രങ്ങൾ ഉദ്യോഗസ്ഥർക്കൊപ്പം സന്ദർശിച്ച് ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജുവിന്‍റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥിതിഗതികൾ വിലയിരുത്തി. വൈസ് പ്രസിഡന്‍റ് ബിന്ദു അനിൽകുമാർ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അജിത മധുക്കുട്ടൻ, ബ്ലോക്ക് പഞ്ചായത്തംഗം എം.ജി. രഞ്ജിത്ത്, പഞ്ചായത്ത് അംഗങ്ങളായ പി.വി. പുഷ്കരൻ, സൗമ്യാ സതീഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

രോഗബാധ സ്ഥിരീകരിച്ച ഉദയനാപുരം 16ാം വാർഡിൽ ഓർശ്ലേം പള്ളിക്ക് സമീപം താമസിക്കുന്ന പി.ഡി. ജോൺ പുത്തൻകരിയുടെയും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കർഷകരുടെയും കോഴി, താറാവ് അടക്കമുള്ള വളർത്തുപക്ഷികളെ കൊന്ന് സംസ്കരിക്കും. പ്രദേശത്തെ നിരവധി വീടുകളിൽ വീട്ടമ്മമാർ ചെറിയ തോതിൽ താറാവുകളെ വളർത്തുന്നുണ്ട്. ഈസ്റ്റർ, വിഷുവിപണിയോടനുബന്ധിച്ച് കോഴി, താറാവുകൾ ഭൂരിഭാഗവും വിറ്റഴിഞ്ഞതിനാൽ കർഷകർക്ക് കാര്യമായ നഷ്‌ടമുണ്ടാകില്ല.

രോഗവ്യാപന സാധ്യത തടയുന്നതിനു വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്‍റ് കെ ജി.രാജു പറഞ്ഞു. കർഷകർക്കുണ്ടായ നഷ്‌ടം കളക്ടറുടെയടക്കം ശ്രദ്ധയിൽപ്പെടുത്തി നഷ്‌ടപരിഹാരം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

National

പക്ഷിപ്പനി: തമിഴ്നാട്ടിൽ ജാഗ്രത

ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ 1500ലധികം കാക്കൾ ചത്തൊടുങ്ങിയതിനെത്തുടർന്ന് പ്രദേശം പക്ഷിപ്പനി ഭീതിയിൽ.

ചെന്നൈയുടെ സമീപപ്രദേശങ്ങളായ അഡയാർ, പള്ളികരനായി, വേലാച്ചേരി, തിരുവാൺമയൂർ, ഇസിആർ, പഴയ മാമല്ലപുരം റോഡ് (ഒഎംആർ) പ്രദേശത്ത് കഴിഞ്ഞയാഴ്ചയാണ് കാക്കകൾ കൂട്ടത്തോടെ ചത്തത്. മേഖലകളിൽ കഴിഞ്ഞമാസമാണ് കാക്കകൾ ചത്തത്.

മരങ്ങളിൽ നിന്നും മറ്റും വീടുകളിലേക്കും പാർക്ക് ഉൾപ്പെടെ സ്ഥലങ്ങളിലേക്കും കാക്കകൾ ചത്തുവീഴുകയായിരുന്നു.

ഇതേത്തുടർന്ന് കാഞ്ചീപുരം മൃഗസംരക്ഷണവകുപ്പ് ശേഖരിച്ച സാന്പിളുകൾ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡീസീസ് കൺട്രോളിൽ പരിശോധിച്ചപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

 

Kerala

പക്ഷിപ്പനി: കേന്ദ്രസംഘം വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി

ആലപ്പുഴ: കഴിഞ്ഞ മാസങ്ങളിൽ ആലപ്പുഴ ജില്ലയിൽ സ്ഥിരീകരിച്ച പക്ഷിപ്പനിയെക്കുറിച്ച് പഠിക്കുന്നതിനായി കേന്ദ്രസംഘം വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. ഏഴംഗ സംഘമാണ് പരിശോധന നടത്തിയത്.

കരുവാറ്റ, നെടുമുടി, എസി റോഡിന്‍റെ വിവിധ ഭാഗങ്ങൾ, പുന്നപ്ര നോർത്ത്, അമ്പലപ്പുഴ നോർത്ത്, കാ‌ർത്തികപ്പള്ളി, ആലപ്പുഴ നഗരം എന്നിവിടങ്ങളിലായിരുന്നു പരിശോധന. ജില്ലയിൽ നിന്ന് 40 സാമ്പിളുകളാണ് സംഘം ശേഖരിച്ചത്.

ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലെ പ്രിൻസിപ്പൽ സയന്‍റിസ്റ്റുമാരായ ഡോ. സി. ടോഷ്, ഡോ. മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പാലോട് സ്റ്റേറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിലെ ഉദ്യോഗസ്ഥരും ജില്ലയിൽ നിന്നുള്ള ഉദ്യോഗസ്ഥരും പരിശോധനയ്ക്കുണ്ടായിരുന്നു.

ഇറച്ചിക്കടകളിലെ കത്തി, കട്ടിംഗ് ബോർഡ് എന്നിവിയിൽ നിന്നുള്ള സാമ്പിൾ, ഇറച്ചി കഴുകിയ വെള്ളം, ദേശാടനപ്പക്ഷികളുടെ കാഷ്ഠം, പറന്നു നടക്കുന്ന പക്ഷികളുടെ കാഷ്ഠം, പാടങ്ങളിലെ വെള്ളം എന്നിവയാണ് ശേഖരിച്ചിട്ടുള്ളത്.

തഴക്കരയിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ഇവയുടെ കാഷ്ഠവും ശേഖരിച്ചത്. ആലപ്പുഴ ജില്ലയിലെ പരിശോധനയ്ക്ക് ശേഷം സംഘം ഇന്നുരാവിലെ കോട്ടയം ജില്ലയിൽ പരിശോധന നടത്തും.

രാവിലെ 7.30ന് കുമരകത്ത് പരിശോധന ആരംഭിക്കും. ശേഷം കോട്ടയം നഗരസഭ പരിധിയിലെ വിവിധ സ്ഥലങ്ങലിലും പരിശോധന നടത്തും. ദേശാടന പക്ഷികൾ കുമരകത്ത് കൂടുതൽ എത്തുന്നതിനാൽ ഇവിടെ വിപുലമായ പരിശോധന ഉണ്ടാവും. 20ഓളം സാമ്പിളുകൾ കോട്ടയത്ത് നിന്ന് ശേഖരിക്കും.

പുതിയ വൈറസ് ഉണ്ടോ എന്ന് പരിശോധിക്കും

ശേഖരിച്ച സാമ്പിളുകളിൽ നിന്ന് പുതിയ വൈറസ് സാന്നിധ്യം ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തും. ജില്ലയിൽ എച്ച്-5 എൻ-1 വൈറസാണ് കണ്ടെത്തിയത്. ഇതിൽ നിന്ന് വ്യത്യസ്തമായ വൈറസ് സാന്നിധ്യം ഉണ്ടോ എന്നാണ് കണ്ടെത്തുക. കൂടാതെ മറ്റ് പക്ഷികളിൽ വൈറസ് എത്രത്തോളം ബാധിച്ചിട്ടുണ്ട് ഇവയുടെ തീവ്രത എന്നിവയും കണ്ടെത്തും.

National

പക്ഷിപ്പനി പടർന്നുപിടിക്കുന്നു; ബിഹാറിൽ അതീവ ജാഗ്രത

പാറ്റ്ന: ബിഹാറിലെ ദർഭംഗ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. 10,000 കണക്കിന് കാക്കകൾ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ചത്തൊടുങ്ങി. ജില്ലാ ഭരണകൂടവും മൃഗസംരക്ഷണ വകുപ്പും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

ജനുവരി 12ന് ഭീഗോ മേഖലയിലായിരുന്നു ആദ്യമായി കാക്കകൾ ചത്തൊടുങ്ങിയത്. ചത്ത കാക്കകളുടെ സാമ്പിളുകൾ പരിശോധിച്ചു റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മുനിസിപ്പൽ കൗൺസിലർമാർ, മുനിസിപ്പൽ കോർപറേഷൻ ജീവനക്കാർ തുടങ്ങിയവർ പക്ഷിപ്പനി ബാധിച്ച പ്രദേശം സന്ദർശിച്ചു.

ജെസിബി ഉപയോഗിച്ച് ആഴത്തിലുള്ള കുഴികളെടുത്തു ചത്ത കാക്കകളെ മറവുചെയ്തു. എല്ലാ കോഴി ഫാമുകളും പരിശോധിക്കാൻ ജില്ലയിലുടനീളം മൃഗഡോക്ടർമാരെ ചമതലപ്പെടുത്തിയിട്ടുണ്ടെന്നും രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ വേണ്ട നടപടിയെടുക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ ഡോ. മുഹമ്മദ് ഇന്തിഖാബ് അക്തർ പറഞ്ഞു. ‌‌

ചത്ത പക്ഷികളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും അസാധാരണമായി ചത്ത പക്ഷികളെ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ അധികൃതരെ അറിയിക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

District News

പക്ഷിപ്പനി: ഫാമിലെയും സമീപത്തെയും പക്ഷികളെ നശിപ്പിച്ചു

കാഞ്ഞിരപ്പള്ളി: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആനക്കല്ല് വില്ലണിയിലെ കോഴി ഫാമിലെയും സമീപ പ്രദേശത്തെയും പക്ഷികളെ നശിപ്പിച്ചു.

ഇന്നലെ രാവിലെ എട്ടോടെ മൃഗ സംരക്ഷണ വകുപ്പ്, റവന്യു, കൃഷി, ഫോറസ്റ്റ്, പോലീസ്, അഗ്നിശമന സേന വകുപ്പുകളുടെ നേതൃത്വത്തിലുള്ള റാപ്പിഡ് റെസ്പോൺസ് ടീം ആണ് കള്ളിംഗ് (ശാസ്ത്രീയമായ കൊന്നൊടുക്കൽ) നടത്തിയത്. ഫാമിലെ മൂവായിരത്തോളം കോഴികളെ കൂടാതെ ഫാമിനോട് ചേർന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിൽ വളർത്തിയ കോഴികളടക്കമുള്ള പക്ഷികളെയും നശിപ്പിച്ചു.

കാഞ്ഞിരപ്പള്ളി വില്ലണി പ്രദേശത്ത് 33 എണ്ണത്തിനെയും സമീപ പഞ്ചായത്തായ തിടനാട് ഒന്പതാം വാർഡിൽ 19 എണ്ണത്തിനെയുമാണ് കൊന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. കോഴികൾ ചത്തു വീണതോടെ നടത്തിയ പരിശോധനയിലാണ് എച്ച്5 എന്‍1 രോഗം കണ്ടെത്തിയത്.

രണ്ടേക്കർ സ്ഥലത്താണ് ഫാം നിലവിൽ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ രോഗ വ്യാപന സാധ്യത ഇല്ലെന്ന് അധികൃതർ പറഞ്ഞു.

കാക്കകള്‍ക്കും പക്ഷിപ്പനി;
പരക്കെ ആശങ്ക

കോട്ടയം: കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ കോഴികളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെ ദേശാടനക്കിളികളിലും കാക്കളിലും രോഗബാധ ആരംഭിച്ചതായി സൂചന.
ആലപ്പുഴ ജില്ലയിലെ മുഹമ്മ, കോടംതുരുത്ത് പഞ്ചായത്തുകളില്‍ കൂട്ടത്തോടെ ചത്തുവീണ കാക്കകളില്‍ നടത്തിയ പരിശോധനയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. അപ്പര്‍ കുട്ടനാട്ടില്‍ കുമരകം ഉള്‍പ്പെടെ പ്രദേശങ്ങളില്‍ കാക്കകള്‍ ചത്തുവീണ സാഹചര്യത്തില്‍ കോട്ടയം ജില്ലയിലും ആശങ്ക ഉയരുകയാണ്.

മുന്‍പ് കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും താറാവുകള്‍ക്കായിരുന്നു പരക്കെ പക്ഷിപ്പനി വന്നിരുന്നത്. എന്നാല്‍ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കോഴികളിലും രോഗം കണ്ടെത്തിയതിലാണ് പരക്കെ ആശങ്ക. ആനക്കല്ല് വില്ലണിയിലെ രണ്ടേക്കര്‍ ഫാമില്‍ 2,500 കോഴികളെ കൊന്നൊടുക്കി. ഇതിന്‍റെ ഒരു കിലോമീറ്റര്‍ സമീപപ്രദേശങ്ങളിലും കുറെ കോഴികളെ കൊന്നൊടുക്കേണ്ടിവന്നു. ആലപ്പുഴയിലും കോട്ടയത്തും കഴിഞ്ഞമാസം അവസാനത്തോടെയാണു പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. ആലപ്പുഴയില്‍ മാത്രം 13 രോഗപ്രഭവകേന്ദ്രങ്ങളുണ്ട്.

District News

രാമമംഗലത്ത് കൊക്കുകൾ ചത്തത് പക്ഷിപ്പനി മൂലം ജാഗ്രതാ നിർദേശം

പിറവം: രാമമംഗലത്ത് കൊക്കുകൾ ചത്തുവീണത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. ഒന്നരയ‌ാഴ്ച മുമ്പുണ്ടായ സംഭവത്തിൽ ഇനി മനുഷ്യരിലേക്കും മറ്റു പക്ഷികളിലേക്കും പകരാൻ സാധ്യയില്ലെന്നുള്ള കണ്ടെത്തലിൽ ജാഗ്രത പുലർത്തിയാൽ മതിയെന്ന് അവലോകന യോഗത്തിൽ തീരുമാനമായി. പഞ്ചായത്തിലെ 12-ാം വാർഡ് പ്രദേശമുൾപ്പെട്ട പാമ്പൂരിപ്പാടത്താണ് കുളക്കൊക്കുകൾ ചത്തുവീണത്. പക്ഷിപ്പനി മൂലമാണെങ്കിലും ഇനി ഇതുപകരാൻ സാധ്യതയില്ലെന്നും, ഇതിനാൽ കടുത്ത പ്രതിരോധ നടപടികൾ ആവശ്യമില്ലെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ജെസി രാജുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം വിലയിരുത്തി.

കുളക്കൊക്ക് ദേശാടന പക്ഷിയായതിനാൽ രോഗം മറ്റു പക്ഷികളിലേയ്ക്ക് പടർന്നിട്ടില്ലെന്നാണ് അനുമാനം. പാടത്ത് കുളപ്പുഞ്ച ഭാഗത്താണ് കുളക്കൊക്കിനെ ചത്തനിലയിൽ കണ്ടെത്തിയത്. പാടശേഖരത്തിന്‍റെ മറ്റു ചില ഭാഗങ്ങളിലും പക്ഷികൾ ചത്തുകിടന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് ഇടപെട്ട് ആദ്യം തിരുവല്ലയിലും പിന്നീട് ഭോപ്പാലിലെ വൈറോളജി ലാബിലും പരിശോധനയ്ക്ക് അയച്ചത്.

തിരുവല്ല ലാബിൽ ഫലം നെഗറ്റീവായിരുന്നെങ്കിലും ഭോപ്പാലിലെ പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തിയത് ആശങ്ക‌‌യ്ക്കിടയാക്കിയിരുന്നു. പക്ഷി ചത്തിട്ട് ഒന്നരയാഴ്ച കഴിഞ്ഞിട്ടും രോഗം പടർന്നുപിടിച്ചതായി വിവരം ലഭിച്ചിട്ടില്ല. ഇതുകൊണ്ട് പ്രത്യേക നടപടികൾ ആവശ്യമില്ലെന്ന് യോഗം വിലയിരുത്തി.

സംഭവ സ്ഥലം പരിശോധിക്കാനും അസാധാരണ നിലയിൽ എന്തെങ്കിലും കണ്ടെത്തിയാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും ആശ വർക്കർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവലോകന യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോ. അനിതാ ഷേണായി, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജു ശ്രീധർ, വെറ്റിനറി സർജൻ ഡോ.ഷിഹാബ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൻ.ആർ. ശ്രീനിവാസൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യസ സമിതി അധ്യക്ഷൻ ജേക്കബ് ഫിലിപ്പ്, പഞ്ചായത്ത് സെക്രട്ടറി വി. ജോർജ് എന്നിവരും പഞ്ചായത്തംഗങ്ങളും പങ്കെടുത്തു.

District News

പക്ഷിപ്പനി: ജില്ലയിൽ ഇന്നലെ കള്ളിംഗിന് വിധേയമാക്കിയത് 7,625 പക്ഷികളെ

ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി (കള്ളിംഗ്) നടന്നു. ഇന്നലെ വൈകുന്നേരം വരെയുള്ള കണക്ക് പ്രകാരം 7,625 പക്ഷികളെ കള്ളിംഗിന് വിധേയമാക്കി. കരുവാറ്റ, പള്ളിപ്പാട് എന്നിവിടങ്ങളിലാണ് കള്ളിംഗ് നടന്നത്.

പള്ളിപ്പാട് പഞ്ചായത്തിൽ വൈകുന്നേരം വരെ 2,886 പക്ഷികളെയാണ് കള്ളിംഗിന് വിധേയമാക്കിയത്. കരുവാറ്റ പഞ്ചായത്തിൽ 4,739 പക്ഷികളെയും കൊന്നൊടുക്കി. മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തിലുള്ള ദ്രുത പ്രതികരണ സേനയാണ് കള്ളിംഗിനും ശുചീകരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയത്. രോഗവ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഈ മേഖലകളിൽ കർശന നിരീക്ഷണവും നിയന്ത്രണങ്ങളും തുടരുകയാണ്

Kerala

പക്ഷിപ്പനി: 2,850 പക്ഷികളെ കൊന്നു നശിപ്പിച്ചു

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തുകളിൽ കള്ളിംഗ് നടത്തി. കോഴി, കാട, വാത്ത തുടങ്ങി 2,850 പക്ഷികളെ കൊന്നു നശിപ്പിച്ചെന്ന് അധികൃതർ പറഞ്ഞു.

മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തിൽ കള്ളിങ്ങും ശുചീകരണ പ്രവർത്തനങ്ങളും നടക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഭോപ്പാലിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

തുടർന്ന് ബുധനാഴ്ച കളക്ടറുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിലാണ് കള്ളിംഗ് നടത്താൻ തീരുമാനിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

Kerala

ആലപ്പുഴയിലെ നാല് പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ: ജില്ലയിൽ വീണ്ടും പക്ഷിപ്പനി. നാല് പഞ്ചായത്തിൽ കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പക്ഷിപ്പനി നിയന്ത്രണത്തിന്‍റെ ഭാഗമായി പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തു പക്ഷികളെ ശാസ്ത്രീയമായി കൊന്ന് നശിപ്പിക്കുന്ന (കള്ളിംഗ്) പ്രവർത്തനങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ നടത്തും. കോഴി താറാവ്, കാട എന്നിവ അടക്കം 13,785 വളർത്തു പക്ഷികളെ കള്ളിംഗ് നടത്തും.

10 കിലോമീറ്റർ ചുറ്റളവിലെ 33 തദ്ദേശ സ്ഥാപനങ്ങളിൽ ഒരാഴ്ച നിയന്ത്രണം ഏർപ്പെടുത്തി. പക്ഷികളുടെ മാംസം, മുട്ട എന്നിവ വിൽക്കാൻ പാടില്ലെന്നും പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ മൂന്നു മാസത്തേക്ക് പക്ഷികളെ വളർത്താൻ പാടില്ലെന്നും നിർദേശമുണ്ട്.

Kerala

പക്ഷിപ്പനി; കള്ളിംഗ് ഒൻപതിനും പത്തിനും നടത്തും

ആലപ്പുഴ: പക്ഷിപ്പനി നിയന്ത്രണത്തിന്‍റെ ഭാഗമായി പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള എല്ലാ വളർത്തു പക്ഷികളെയും ശാസ്ത്രീയമായി കൊന്ന് നശിപ്പിക്കുന്ന (കള്ളിംഗ്) പ്രവർത്തനങ്ങൾ ഒൻപത്, പത്ത് ദിവസങ്ങളിൽ നടത്തപ്പെടും. ഒൻപതിന് അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിലും പത്തിന് കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലും കള്ളിംഗ് പ്രവർത്തനങ്ങൾ നടത്തും.

അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിൽ 3544 വളർത്തു പക്ഷികളും, അമ്പലപ്പുഴ സൗത്ത് പഞ്ചായത്തിൽ 150 വളർത്തു പക്ഷികളും, കരുവാറ്റ പഞ്ചായത്തിൽ 6633 വളർത്തു പക്ഷികളും, പള്ളിപ്പാട് പഞ്ചായത്തിൽ 3458 വളർത്തു പക്ഷികളും ഉൾപ്പെടെ ഏകദേശം 13785 വളർത്തു പക്ഷികളെയാണ് കൊന്നുനശിപ്പിക്കേണ്ടത്.

പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഇൻഫെക്ടഡ് സോണിൽ കള്ളിംഗ് പൂർത്തിയായി മൂന്ന് മാസത്തേക്ക് പക്ഷികളെ വളർത്താൻ പാടുള്ളതല്ല. പ്രഭവ കേന്ദ്രങ്ങൾക്ക് 10 കിലോമീറ്റർ ചുറ്റളവിൽ ഉള്ള സർവൈലൻസ് സോണിൽ ഉൾപ്പെടുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ താറാവ്, കോഴി, കാട, മറ്റു വളർത്തു പക്ഷികൾ, അവയുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം), ഫ്രോസൺ മീറ്റ്, മറ്റു ഉത്പന്നങ്ങൾ എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ജനുവരി എട്ടു മുതൽ ഒരാഴ്ചത്തേക്ക് ജില്ലാ കളക്ടർ നിരോധിച്ചിട്ടുണ്ട്.

Kerala

‌ആലപ്പുഴയിലെ പക്ഷിപ്പനി; കള്ളിംഗ് നാളെ മുതൽ

ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ,പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിൽ നാളെ മുതൽ കള്ളിംഗ് ആരംഭിക്കും. പക്ഷിപ്പനി നിയന്ത്രണത്തിന്‍റെ ഭാഗമായി പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ കള്ളിംഗ് നടപ്പാക്കും.

നാളെ അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിലും ജനുവരി 10ന് കരുവാറ്റ,പള്ളിപ്പാട് പഞ്ചായത്തുകളിലും കള്ളിംഗ് നടത്തും. അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിൽ 3,544 വളർത്തു പക്ഷികളെ കള്ളിംഗിന് വിധേയമാക്കും.

അമ്പലപ്പുഴ സൗത്ത് പഞ്ചായത്തിൽ 150 വളർത്തു പക്ഷികളും കരുവാറ്റ പഞ്ചായത്തിൽ 6,633 വളർത്തു പക്ഷികളും പള്ളിപ്പാട് പഞ്ചായത്തിൽ 3,458 വളർത്തു പക്ഷികളും ഉൾപ്പെടെ ഏകദേശം 13,785 വളർത്തു പക്ഷികളെയാണ് കള്ളിംഗിന് വിധേയമാക്കേണ്ടത്.

പ്രഭവ കേന്ദ്രങ്ങൾക്ക് 10 കിലോമീറ്റർ ചുറ്റളവിലുള്ള സർവൈലൻസ് സോണിൽ താറാവ്, കോഴി, കാട, മറ്റു വളർത്തു പക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം), ഫ്രോസൺ മീറ്റ്, മറ്റ് ഉത്പന്നങ്ങൾ എന്നിവയുടെ ഉപയോഗവും വിപണനവും ഒരാഴ്ചത്തേക്ക് നിരോധിച്ചിട്ടുണ്ട്.

പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഇൻഫെക്ടഡ് സോണിൽ കള്ളിംഗ് പൂർത്തിയായി മൂന്ന് മാസത്തേക്ക് പക്ഷികളെ വളർത്താൻ പാടില്ല.

Kerala

ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് അമ്പലപ്പുഴയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 11-ാം വാർഡിൽ കാടയിലും അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ കോഴിയിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

കരുവാറ്റ പഞ്ചായത്ത് ഒന്നും രണ്ടും വാർഡുകളിലും പള്ളിപ്പാട് പഞ്ചായത്തിൽ ഒന്നാം വാർഡില്‍ താറാവിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. നേരത്തെ ജില്ലയിലെ ഒമ്പതു പഞ്ചായത്തുകളിൽ ഓരോ വാർഡുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.

Kerala

പക്ഷിപ്പനി: അണുനശീകരണം പൂർത്തിയായി; നിരീക്ഷണ മേഖലകളിൽ നിയന്ത്രണങ്ങളിൽ ഇളവ്

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആലപ്പുഴയിൽ നിരീക്ഷണ മേഖലകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്. പക്ഷിപ്പനി പ്രഭവകേന്ദ്രങ്ങൾക്കു 10 കിലോമീറ്റർ ചുറ്റളവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് പിൻവലിച്ചത്.

രോഗപ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെ കള്ളിംഗിന് വിധേയമാക്കിയിരുന്നു. ഇവിടങ്ങളിലെ അണുനശീകരണം ബുധനാഴ്ച പൂർത്തിയായി. ഇതേത്തുടർന്നാണ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചത്.

പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള രോഗബാധിത മേഖലയിൽ മൂന്നു മാസത്തേക്കു പക്ഷികളെ വളർത്തുന്നത് നിരോധിച്ച ഉത്തരവ് തുടരും.

തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര തെക്ക്, അമ്പലപ്പുഴ തെക്ക്, പുറക്കാട്, ചെറുതന, നെടുമുടി, കുമാരപുരം എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

Kerala

പക്ഷിപ്പനി: ആലപ്പുഴയിലെ നിയന്ത്രണങ്ങൾ നീക്കി

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി.കോഴി,താറാവ്,കാട എന്നിവയുടെ മാംസം,മുട്ട എന്നിവ വിൽക്കാൻ അനുമതി നൽകി.

ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ വിൽക്കാനുള്ള നിയന്ത്രണവും നീക്കി. ആലപ്പുഴ ജില്ലയിലെ 32 പഞ്ചായത്തുകളിലും ആലപ്പുഴ,ഹരിപ്പാട് നഗരസഭകളിലുമായിരുന്നു നിയന്ത്രണം.

ജില്ലയിൽ പുതുതായി പക്ഷിപ്പനി കേസുകൾ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം സംശയമുള്ള മൂന്ന് സാമ്പിളുകൾ ഭോപ്പാലിൽ പരിശോധനയ്ക്ക് അയച്ചു.

District News

പക്ഷിപ്പനി; കോഴിയിറച്ചി വിഭവങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിൽ പ്രതിഷേധം

ആലപ്പുഴ: പക്ഷിപ്പനിബാധയെ തുടർന്ന് ആലപ്പുഴയിൽ കോഴിയിറച്ചി വിഭവങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെതിനെതിരേ പ്രതിഷേധം ശക്തമാക്കി കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്‍റ് അസോസിയേഷൻ (കെഎച്ച്ആർഎ).

ഇന്ന് ജില്ലയിലെ 1500ലധികം ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും. ശീതീകരിച്ച മാംസത്തിനുപോലും നിരോധനം ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടലുടമ സംഘടനാ ഭാരവാഹികൾ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. എന്നാല്‍ 31 വരെയുള്ള നിരോധനത്തിന്‍റെ ഫലം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കാമെന്ന നിലപാടാണ് കളക്ടർ സ്വീകരിച്ചത്.

ഇതോടെയാണ് ഹോട്ടലുടമകൾ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചത്. വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ വ്യതാസമില്ലാതെ ഹോട്ടലുകൾ അടച്ചിടും. സമരത്തിന് ബേക്കേഴ്സ് അസോസിയേഷന്‍റെയും വ്യാപാരികളുടെയും പിന്തുണയും കെഎച്ച്ആർഎ തേടിയിട്ടുണ്ട്.

പക്ഷിപ്പനിബാധയെ തുടർന്ന് ബാധിതമേഖലയുടെ 10 കിലോമീറ്റർ ചുറ്റളവിലാണ് ജില്ലാഭരണകൂടം കോഴിയിറച്ചി, മുട്ട തുടങ്ങിയവയുടെ വിൽപ്പന നിരോധിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെഎച്ച്ആർഎ ഇളവുകൾ ആവശ്യപ്പെട്ടത്.

നിലവിലെ നിരോധനം ബുധനാഴ്ച അവസാനിക്കും. അന്ന്, ജില്ലാഭരണകൂടം നിരോധനം നീട്ടിയാൽ സംസ്ഥാന വ്യാപകമായി തുടർസമരം ശക്തമാക്കാനാണ് കെഎച്ച്ആർഎയുടെ തീരുമാനം. വൻകിട ബ്രാൻഡഡ് സ്ഥാപനങ്ങളുടെ ഫ്രൈഡ് ചിക്കൻ വിൽപപന കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിട്ടില്ലെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തി.

ഇവിടങ്ങളിൽ വില്പന തുടരുകയാണ്. അവർക്ക് ഈ നിയമം ബാധകമാകാത്തതെന്തെന്ന് അധികൃതർ വ്യക്തമാക്കണം. പക്ഷിപ്പനി പ്രതിരോധിക്കുന്നതിന് നിശ്ചിത കാലയളവിൽ താറാവ് കൃഷിക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് കെഎച്ച്ആർഎ ജില്ലാ പ്രസിഡന്‍റ് നാസർ ബി. താജ്, സെക്രട്ടറി മനാഫ് എസ്. കുബാബ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഹോട്ടലുകാരുടെ ആവശ്യം അംഗീകരിക്കാനാകില്ല:
ജില്ലാ കളക്ടർ

പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ളതിനാലാണ് പ്രഭവകേന്ദ്രത്തിന് പത്തുകിലോമീറ്റർ ചുറ്റളവിൽ നിരോധനം ഏർപ്പെടുത്തിയത്. ഇത് ബുധനാഴ്ചവരെ തുടരും. അന്നു ലഭിക്കുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും മറ്റുനടപടികൾ. നിലവിലത്തെ സാഹചര്യത്തിൽ ഹോട്ടലുകാരുടെ ആവശ്യം അംഗീകരിക്കാനാകില്ല. ഫ്രൈഡ് ചിക്കൻ വിഭവം വിൽക്കുന്ന സ്ഥാപനങ്ങൾക്കും നിരോധനം ബാധകമാണ്.

ഇവിടെയും പരിശോധന നടത്തും. നിലവിൽ പക്ഷിപ്പനി നിയന്ത്രണത്തിലാണ്. മറ്റിടങ്ങളിലേക്ക് പടർന്നതായി വിവരമില്ല -അലക്സ് വർഗീസ്, ജില്ലാ കളക്ടർ

Kerala

പക്ഷിപ്പനി: ആലപ്പുഴയിൽ അണുനശീകരണം ഇന്നുമുതൽ

ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കള്ളിംഗ് നടത്തിയ ഇടങ്ങളിൽ ഇന്നുമുതൽ അണുനശീകരണം ആരംഭിക്കും.

പക്ഷികളെ കൊന്ന ശേഷം വിറക്, ഡീസൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച്
നിശ്ചിത സ്ഥലങ്ങളിൽ കത്തിച്ചു കളയുകയാണ് ചെയ്തത്. ഈ സ്ഥലങ്ങളിൽ ഇന്നു പ്രത്യേകസംഘം എത്തി അണുനശീകരണം നടത്തും.

ജില്ലയിൽ ആകെ 24,309 വളർത്തു പക്ഷികളെ കള്ളിംഗിന് വിധേയമാക്കിയിട്ടുണ്ട്. തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര തെക്ക്, അമ്പലപ്പുഴ തെക്ക്, ചെറുതന, പുറക്കാട് നെടുമുടി, കുമാരപുരം, എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ച് കള്ളിംഗ് നടത്തിയത്.

Kerala

പക്ഷിപ്പനി; 30 മുതൽ ആലപ്പുഴ ജില്ലയിലെ ഹോട്ടലുകൾ അടച്ചിടും

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനാൽ 30 മുതൽ ആലപ്പുഴ ജില്ലയിലെ ഹോട്ടലുകൾ അടച്ചിടും. ജില്ലയിൽ കോഴി വിഭവങ്ങളുടെ വിപണനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നടത്തരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അതേസമയം ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ്യോഗസ്ഥർ ഹോട്ടലിൽ നിന്ന് ഇറക്കിവിട്ടെന്നും പരാതിയുണ്ട്. ഇതിനെതിരെ പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ രംഗത്തെത്തി. നിലവിൽ ജില്ലയിൽ താറാവിൽ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

ദേശാടനപക്ഷികളുടെ വരവാണ് രോഗബാധയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. കൂടുതൽ പക്ഷികളിലേക്ക് രോഗം പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

പക്ഷികൾ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൃഗാശുപത്രികളിൽ അറിയിക്കണം. ഇത്തരം പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം. രോഗബാധിത പ്രദേശങ്ങളുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയായിരുന്നു. ആലപ്പുഴയിൽ ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കിയത്.

Kerala

പക്ഷിപ്പനി; തിരുവല്ലയിൽ പക്ഷികളുടെ മുട്ട – ഇറച്ചി വിൽപ്പന നിരോധിച്ചു

പത്തനംതിട്ട: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പത്തനംതിട്ട തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, പെരിങ്ങര, പഞ്ചായത്തുകളിൽ വളർത്തു പക്ഷികളുടെ മുട്ട, ഇറച്ചി വിൽപ്പന നിരോധിച്ചു.

ഇന്നുമുതൽ ഏഴു ദിവസത്തേക്കാണ് നിരോധനം. താറാവ്, കോഴി, കാട, മറ്റ് വളർത്തു പക്ഷികളുടെ ഇറച്ചി, മുട്ട എന്നിവയ്ക്കാണ് നിരോധനം

ഇത് സംബന്ധിച്ച നിർദേശം ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി. തദ്ദേശസ്ഥാപന സെക്രട്ടറിമാർ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്നും നിർദേശമുണ്ട്. കൂടുതൽ പക്ഷികളിലേക്ക് രോഗബാധ പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു.

Kerala

പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കാൻ ജാഗ്രത വേണം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മന്ത്രി വീണാ ജോർജിന്‍റെ നേതൃത്വത്തിൽ സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

പക്ഷിപ്പനി ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും മുൻ കരുതലുകൾ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴ, കോട്ടയം ജില്ലകളിൽ പരിശീലനം സിദ്ധിച്ച വൺ ഹെൽത്ത് കമ്യൂണിറ്റി വോളന്‍റിയർമാരുടെ നേതൃത്വത്തിൽ സാമൂഹിക അവബോധം ശക്തിപ്പെടുത്തും. പ്രതിരോധ നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.

ചത്ത പക്ഷികളെയോ രോഗം ബാധിച്ചവയെയോ കൈകാര്യം ചെയ്യരുതെന്നും നന്നായി പാചകം ചെയ്‌ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. പക്ഷികളുടെ പച്ചമാംസം, കാഷ്ടം എന്നിവ കൈകാര്യം ചെയ്യുന്നവർക്ക് റിസ്‌ക്‌ കൂടുതലാണ്.

ഇവർ മാസ്‌ക്കുകൾ, കൈയുറകൾ തുടങ്ങിയ സുരക്ഷാ മാർഗങ്ങൾ ഉപയോഗിക്കണം. മാംസം നല്ലതുപോലെ വേവിച്ച് കഴിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

Kerala

പക്ഷിപ്പനി; 19881 പക്ഷികളെ കൊന്നൊടുക്കും

ആലപ്പുഴ: പക്ഷിപ്പനി കണ്ടെത്തിയതിനെ തുടർന്ന് ആലപ്പുഴയില്‍ 19,881 പക്ഷികളെ കൊന്നൊടുക്കും. ചൊവ്വാഴ്ച ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെയാണ് നശിപ്പിക്കുന്നത്.

ആലപ്പുഴ ജില്ലയിൽ തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര സൗത്ത്, പുറക്കാട്, ചെറുതന, നെടുമുടി, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദ്രുതകർമ്മ സേന രംഗത്തിറങ്ങും.

പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിർദേശിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Kerala

ആലപ്പുഴയില്‍ പക്ഷിപ്പനി; 20,000ലേറെ താറാവുകള്‍ ചത്തു, കർഷകർ പ്രതിസന്ധിയിൽ

ആലപ്പുഴ: കർഷകരെ പ്രതിസന്ധിയിലാക്കി കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തത് പക്ഷിപ്പനി കാരണമെന്നാണ് സ്ഥിരീകരണം. ഇക്കാര്യം കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചു.

നെടുമുടി, ചെറുതന, കരുവാറ്റ, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി അടക്കമുള്ളയിടങ്ങളിലാണ് താറാവുകള്‍ ചത്തത്.

പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചായിരുന്നു പ്രദേശത്തെ താറാവുകൾ ചത്തത്. തുടര്‍ന്ന് തിരുവല്ലയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റിവായി. പിന്നാലെ ഭോപ്പാലിലേക്ക് പരിശോധനയ്ക്കായി അയക്കുകയായിരുന്നു.

അവിടെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലും ഫലം പോസിറ്റീവായതോടെ കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചു. ക്രിസ്മസ് ന്യൂഇയർ വിപണി മുന്നിൽകണ്ട് പ്രതീക്ഷയോടെ കാത്തിരുന്ന കർഷകരാണ് പ്രതിസന്ധിയിൽ ആയത്.

NRI

ജര്‍മനിയില്‍ പക്ഷിപ്പനി: 5,000 വാത്തകളെ കൊന്നൊടുക്കി

ബര്‍ലിന്‍: ജർമനിയിലെ ബ്രാൻഡൻബുർഗ് സംസ്ഥാനത്ത് പക്ഷിപ്പനി (ഏവിയൻ ഇൻഫ്ലുവൻസ) പടരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ രോഗം വ്യാപിച്ചതിനെത്തുടർന്ന് ആയിരക്കണക്കിന് വളർത്തു പക്ഷികളെ കൊന്നൊടുക്കുകയും വന്യജീവികൾ കൂട്ടത്തോടെ ചാവുകയും ചെയ്തു.

ജര്‍മനിയിലെ ബ്രാൻഡൻബുർഗിലെ ക്രെമ്മൻ പ്രദേശത്ത് പക്ഷിപ്പനി ബാധിച്ച ഏകദേശം 5,000 വാത്തകളെ അധികൃതർ കൊന്നൊടുക്കി. ക്രെമ്മൻ ശതാവരി ഫാമിലെ ഓപ്പറേഷൻസ് മാനേജർ മാൾട്ടെ വോയിറ്റ്സ് ഇക്കാര്യം സ്ഥിരീകരിച്ചു.

തലസ്ഥാനമായ ബർലിന്‍റെ വടക്കുപടിഞ്ഞാറുള്ള ലിനൂമർ ടീഷെ തടാകങ്ങൾ പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രമായി മാറിയിരിക്കുകയാണ്. ഇവിടെ രക്ഷാപ്രവർത്തകർ ദിവസേന നൂറുകണക്കിന് ചത്ത ക്രെയിനുകളെ കണ്ടെത്തുന്നു.

ലിനൂമർ കുളം പ്രദേശത്ത് മാത്രം ഇതിനകം 1,000-ത്തിലധികം ക്രെയിനുകൾ ചത്തതായാണ് കണക്ക്. ടീഷെ തടാകങ്ങളിലെ പതിനായിരക്കണക്കിന് പക്ഷികളുടെ ഫാമുകളിൽ മാരകമായ രോഗം ബാധിച്ചു.

സംരക്ഷണ സ്യൂട്ടുകളും മാസ്കുകളും ധരിച്ചാണ് തൊഴിലാളികൾ ചത്ത പക്ഷികളെ അവയുടെ കൂടുകളിൽ നിന്ന് നീക്കം ചെയ്യുന്നത്. ഈ നഷ്ടം 350,000 യൂറോയായി കണക്കാക്കുന്നു.

രോഗം മറ്റ് സംസ്ഥാനങ്ങളായ സാക്സണി-അൻഹാൾട്ട്, ലോവർ സാക്സണി വഴി സാർലാൻഡ്, റൈൻലാൻഡ്-പാലറ്റിനേറ്റ് വരെ വ്യാപിക്കുന്നതായും റിപ്പോർട്ടുണ്ട്.

ക്രെയിനുകളുടെ ദേശാടന പാതകളിലെ കോഴി ഫാമുകളെല്ലാം വലിയ ഭീഷണിയിലാണ്. ബ്രാൻഡൻബുർഗിലും മെക്ലെൻബുർഗ്-വെസ്റ്റേൺ പൊമെറാനിയയിലും സമീപ ദിവസങ്ങളിൽ 1,60,000-ത്തിലധികം മൃഗങ്ങളെ കൊന്നൊടുക്കേണ്ടി വന്നു.

Latest News

Corehub Up